HomeEntertainmentമഞ്ജു വാര്യര്‍ ഇല്ലാതെ ആ സിനിമയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു, ഞങ്ങളെല്ലാം ആകെ തളര്‍ന്നു പോയി

മഞ്ജു വാര്യര്‍ ഇല്ലാതെ ആ സിനിമയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു, ഞങ്ങളെല്ലാം ആകെ തളര്‍ന്നു പോയി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. സിനിമയിലേക്കുള്ള താരത്തിന്റെ രണ്ടാം വരവ് വളരെ ആകാംക്ഷയോടെയാണ് പ്രേകഅഷകര്‍ സ്വീകരിച്ചത്. അതേസമയം മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജാക്ക് ആന്റ് ജില്‍ ആണ്. ആയിഷയാണ് മഞ്ജുവിന്റെ പുതിയ സിനിമ. പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെ ഒടുവിലിറങ്ങിയ സിനിമ. മേം ഹൂം മൂസയാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ. അജിത്തിനൊപ്പം അഭിനയിക്കുന്ന സിനിമയും മഞ്ജുവിന്റേതായി അണിയറയിലുണ്ട്.


ഇപ്പോള്‍ മഞ്ജുവാര്യരുടെ കളിയാട്ടം എന്ന ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് കെ രാധാകൃഷ്ണന്‍. മഞ്ജു വാര്യര്‍, സുരേഷ് ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കളിയാട്ടം. ആ കാലഘട്ടത്തില്‍ ചിത്രം വളരെയധികം പ്രേക്ഷകപ്രീതി നേടി. അതേ സമയം കളിയാട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിന് സുരേഷ് ഗോപിയെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തിയിരുന്നു. ജയരാജായിരുന്നു സിനിമയുടെ സംവിധാനം. ലാല്‍, ബിജു മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മാതാവ് കെ രാധാകൃഷ്ണന്‍ മനസ് തുറന്നത്.

കളിയാട്ടം എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ പയ്യന്നൂരായിരുന്നു. ഷൂട്ടിംഗിന്റെ തലേന്ന് മഞ്ജു വാര്യര്‍ക്ക് ചിക്കന്‍ പോക്സ് ആയി. നാളെ ഷൂട്ടാണ്. ഞങ്ങളാകെ അസ്വസ്ഥരായി. മഞ്ജു വാര്യര്‍ ഇല്ലാതെ ചിന്തിക്കാന്‍ പോലുമാകില്ലെന്ന് ജയരാജ് പറഞ്ഞു. മഞ്ജുവില്ലെങ്കിലുള്ള നഷ്ടം വലുതായിരിക്കുമെന്ന് പറഞ്ഞു. ഇതോടെ ബ്രേക്ക് ചെയ്യാന്‍ തീരുമാനിച്ചു. യൂണിറ്റിനോട് വരണ്ടെന്ന് പറയുകായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കത്തി നില്‍ക്കുന്ന സമയത്താണ് സുരേഷിന്റെ ഡേറ്റ് ക്യാന്‍സല്‍ ചെയ്യുന്നത്. എനിക്കും ഭയങ്കര മാനസിക വിഷമമായി. രണ്ടാമത് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ലാലിനെ കാസ്റ്റ് ചെയ്താലോ എന്ന് ജയരാജ് ചോദിക്കുന്നത്. ലാലിനെ എവിടെയോ കണ്ടപ്പോള്‍ ജയരാജിന് സ്ട്രൈക്ക് ചെയ്തിരുന്നു. ജയരാജിന് നല്ല ആത്മവിശ്വാസമായിരുന്നു. ലാലിനെ കണ്ടപ്പോള്‍ ആദ്യം കുറേ എതിര്‍ത്തു. താടിയെടുക്കണമെന്നായിരുന്നു ആദ്യം പറഞ്ഞത്. താടിയെടുക്കാനാകില്ലെന്ന് ലാല്‍ പറഞ്ഞുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

പിന്നെ താടിയെടുക്കണ്ട എന്ന് പറഞ്ഞു. ലാല്‍ ആദ്യമായിട്ട് അഭിനയിക്കുന്ന സിനിമയാണ്. ലാലിന് ആദ്യമായി അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി ആയിരത്തിയൊന്ന് രൂപ കയ്യില്‍ വച്ചു കൊടുക്കുന്നത് ഞാനാണ്. അഡ്വാന്‍സായിട്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എന്റെ കൈനീട്ടമാണ് പുള്ളിയ്ക്ക്. ഇന്ന് വേറെ ലെവലില്‍ എത്തി. പിന്നെ ഷൂട്ടിംഗൊക്കെ വളരെ സ്മൂത്തായിരുന്നു.

 

Most Popular

Recent Comments