ഖത്തര്‍ ലോകകപ്പിന്‍റെ ഇന്ന് നടക്കുന്ന കലാശ പോരാട്ടത്തിന് സാക്ഷിയാകുവാൻ മലയാളത്തിന്‍റെ പ്രിയ നടനായ മോഹന്‍ ലാലും. ഖത്തര്‍ മിനിസ്ട്രിയുടെ പ്രത്യേക അതിഥിയായാണ് മോഹന്‍ലാല്‍ ഫ്രാന്‍സും അര്‍ജന്‍റീനയും തമ്മിലുള്ള ഫൈനൽ അങ്കം കാണാന്‍ എത്തുന്നത്. ലോകകപ്പ് ഇപ്പോൾ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോൾ ഫുട്ബോളിനോടുള്ള നമ്മുടെ കൊച്ചു കേരളത്തിന്‍റെ സ്നേഹം ലോകത്തെ അറിയിക്കുന്ന മോഹന്‍ ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് ഇന്ത്യയൊട്ടാകെ വലിയ രീതിയിൽ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു പാട്ട് പുറത്തിറക്കിയത്.
മലയാളികള്‍ക്ക് ഇതില്‍ കൂടുതല്‍ ഇനി എന്താണ് വേണ്ടത് ! ലോകകപ്പ് വേദിയിൽ ലാലേട്ടനും. താരം ഖത്തറിന്‍റെ അതിഥി
കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ പ്രധാനിയായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്നും ലോക ഫുട്ബോളിലേക്ക് തന്നെ എത്തുന്ന തരത്തിലായിരുന്നു പാട്ടിന്റെ ദൃശ്യാഖ്യാനം. ബറോസിലെ മോഹന്‍ലാലലിന്റെ കഥാപാത്രത്തിന്‍റെ ഒരു ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് തുടങ്ങുന്നതും അവസാനിക്കുന്നതും. മോഹന്‍ലാലിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന താരത്തിന്റെ തന്നെ അരങ്ങേറ്റ സിനിമയാണ് ബറോസ്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയുമുള്ള സിനിമയാണ് ബറോസ്.
അതേസമയം ഖത്തറിലെ ഈ വാശിയേറിയ മത്സരത്തിന് സാക്ഷിയാകാന്‍ ഒരുപാട് മലയാളികളും ഇതിനോടകം ഒരുങ്ങി കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ ജീവനോട് ചേര്‍ത്തു പിടിക്കുന്ന നമ്മൾ മലയാളികള്‍ക്ക് ഇപ്പോൾ ലോക പോരാട്ടങ്ങള്‍ നേരിൽ കാണാന്‍ വലിയ രീതിയിലുള്ള അവസരങ്ങള്‍ ഒരുക്കി കൊണ്ടാണ് ഖത്തര്‍ 2022 വിടവാങ്ങുന്നത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ലോകകപ്പ് കണ്ട ലോകകപ്പാണ് ഖത്തറിലേത് എന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ഖത്തര്‍ ലോകകപ്പിന്റെ ഫൈനൽ ട്രോഫി അനാച്ഛാദനം ചെയ്യുന്നതിന് വേണ്ടി ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോണും ഇപ്പോൾ ഖത്തറിലേക്ക് പറന്നിട്ടുണ്ട്.
ഇന്ന് രാത്രി നടക്കുന്ന ഫൈനലിന് മുന്നോടിയായി ഫൈനൽ മത്സരം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫിഫ ലോക കപ്പ് ട്രോഫി അനാച്ഛാദനം ചെയ്യുന്നത് ദീപികയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, ദീപിക ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. താരം ഖത്തറിലേക്ക് പറക്കുന്നുണ്ട് എന്ന വിവരം മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള താരത്തിന്റെ വീഡിയോ ട്വീറ്റ് കണ്ടാണ് ലോകം അറിഞ്ഞത്.
അതേസമയം വലിയ പ്രതീക്ഷയോടെ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ലോകം. കിലിയന്‍ എംബാപ്പെയും കൂടെ ലിയോണല്‍ മെസിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനൊപ്പം മധ്യനിര പിടിച്ചടിക്കാന്‍ കേൽപ്പുള്ള അന്‍റോണിയോ ഗ്രീസ്‌മാനും എന്‍സോ ഫെര്‍ണാണ്ടസും ചേർന്ന പോരാട്ടം കൂടിയായി ഇന്നത്തെ മത്സരം കടുപ്പമേറും എന്നത് ഉപ്പാണ് . തന്ത്രങ്ങളുടെ ആശാനായ ദെഷാമും കൂടാതെ അര്‍ജന്‍റീനയെ കൈ പിടിച്ചുയര്‍ത്തിയ പ്രയ താരം ലിയോണല്‍ സ്കലോണിയും തമ്മിലുള്ള ഒരു മികവിന്‍റെ മാറ്റുരയ്ക്കല്‍ കൂടി ആണ് ഇന്നത്തെ ഈ ലോക പോരാട്ടം.
Recent Comments